Monday, April 6, 2020

മഴയിലൊരു കളി, കളിയൊരു മഴ!

രാത്രിയോടെ നമ്മുടെ ചാരിറ്റി അക്കൗണ്ടന്റ് വന്നു. കാല് നല്ലപോലെ നീരടിച്ചിരിപ്പുണ്ട്.

കൂടെ അനിയനുമുണ്ട്.
ഓന്റെ പിറന്നാളാണ്.

Jaya.
+1 ഇൽ പഠിക്കുന്നു.
കണ്ടാൽ ഒരു കൊച്ചു കൊച്ചിനെ പോലുണ്ട്.

അവനെന്നെ ഒരു അത്ഭുത ജീവി എന്നോണം നോക്കിക്കൊണ്ടിരുന്നു.

അവിടിരുന്നു ഒരു ക്രിക്കറ്റ് ബാറ്റുനോക്കി അവൻ എന്തൊക്കയോ പറഞ്ഞു. കളിച്ചിട്ട് വർഷങ്ങളായെന്ന് ഞാനും.

നാളെ രാവിലെ കളിക്കാൻ പോകാമെന്നെല്ലാം പറഞ്ഞ് അവർ പോയി.

സുഖ നിദ്ര.

ഫോണിന്റെ ശബ്ദം കേട്ടാണ് ഉണർന്നത്.
Devakinath Reddy.

പത്തു മിനിറ്റിൽ എത്തും, വേഗം റെഡിയായി താഴെ വരുക.

ഞനൊരു തമാശക്ക് പറഞ്ഞയാണ്, പുള്ളി സീരിയസ് ആയോ?

പല്ലുതേപ്പും കഴിഞ്ഞു പുറത്തിറങ്ങിയപ്പൊ അവരും ബൈക്കിൽ വരുന്നുണ്ട്. ജയയുടെ കയ്യിലൊരു ബാറ്റും ഷട്ടിലും.

മഴ ചാറുന്നുണ്ട്. മാസങ്ങൾക്ക് ശേഷമാണ് ഇവിടെ മഴ. നല്ല സുഖമുള്ള കാറ്റും.

ഗ്രൗണ്ടെത്തി.
ആകെ ഒരാൾ. അതിനുചുറ്റും നടക്കുന്നു.

ആദ്യം ക്രിക്കറ്റ്.
ഞാൻ ബാറ്റിംഗ്.

കളി തുടങ്ങി. ഫീൽഡിംങ് ചെയ്യുവായിരുന്ന ജയയോട് അയാൾ എന്തോ സംസാരിച്ചു.
ജയ ഷട്ടിൽ ബാറ്റുമെടുത്തു കൂടെ പോയി.

വർഷങ്ങൾക്ക് ശേഷമുള്ള കളിയാണ്. സമയം കിട്ടാറില്ല.
അങ്ങനെ മഴയെ വകവെക്കാതെ കളി തുടർന്നു.

ഒരു മണിക്കൂർ ആകാറായപ്പൊ മറ്റവർ കളി നിർത്തി. ഞങ്ങളും.

ജയയുടെ തോളിൽ കയ്യിട്ട് അയാൾ എന്തൊക്കയോ ഉപദേശിക്കുന്നു. ഞങ്ങളും കൂടി.

Heartfull എന്ന ഒരു സംഘടനയിലെ ഒരു ട്രൈനർ ആണ് പുള്ളി. ഹൃദയത്തിന്റെ മെഡിറ്റേഷനുമായി ബന്ധപ്പെട്ട ക്ലാസ്സുകളും പരിശീലനവും നൽകുന്ന ആളാണ് പുള്ളി.

ആന്ധ്രയിലെ സ്കൂളുകളിൽ സർക്കാരുമായി ചേർന്ന് സൗജന്യ ക്ലാസെല്ലാം എടുക്കുന്നുണ്ടവർ. അല്ലാത്തവർക്ക് രണ്ടായിരം രൂപ. നമുക്ക് അങ്ങനെ ഫ്രീയായൊരു അരമണിക്കൂർ ക്ലാസ് കിട്ടി.

അവർ എന്നെ പുള്ളിക്ക് പരിചയപ്പെടുത്തി. പ്രവത്തനങ്ങളേയും യാത്രയേയും പറ്റി പറഞ്ഞു.

പുള്ളിക്കെല്ലാം ഇഷ്ടായി. ഇത്രയും വയസ്സായിട്ടും തനിക്കൊന്നും ചെയ്യാൻ പറ്റിയില്ലല്ലോ എന്ന വിഷമം പുള്ളിക്ക്.

പുള്ളി ഒരു വക്കീൽ കൂടിയാണ്. വാപ്പയും വക്കീലാണെന്ന് പറഞ്ഞപ്പൊ:
He must be really proud of you!

ശെരിക്കും?

പുള്ളിയുടെ വീട് അപ്പുറമാണ്, ചായ കുടിക്കാൻ വിളിച്ചിട്ടുണ്ട്.
ജയക്ക് സ്കൂളിൽ പോകാൻ നേരമായി, ഞങ്ങൾ പിരിഞ്ഞു.

9 മണിയായിട്ടില്ല, അവരുടെ ഫോണിൽ ഒരു കോൾ വന്നു.
ജയ സ്കൂളിൽ വന്നിട്ടില്ല എന്താ കാര്യമെന്നറിയാൻ ടീച്ചർ!

എന്നോടൊപ്പം കളിക്കാൻ വേണ്ടി രാവിലത്തെ ക്ലാസും കട്ട് ചെയ്തിട്ടാണ് വരവ്. നീരടിച്ച കാലുമായാണ് റെഡ്ഡി സാറിന്റെ ഓട്ടവും ചാട്ടവും.

എന്താ പറയ്യാ. ഒരുപാട് സ്നേഹം.








No comments:

Post a Comment

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....