Thursday, February 27, 2020

തീറ്ററപ്പായി!

ആറ് മണിയോട് കൂടെ എഴുന്നേറ്റു പല്ലും തേച്ചു , കുളിച്ചു,  ഡ്രെസ്സ്  മടക്കി  ബാഗിലാക്കി, റൂം ക്ലീൻ ചെയ്തു.

ഇത്രയും എടുത്തു പറഞ്ഞത് വേറൊന്നും  കൊണ്ടല്ല, ആദ്യായിട്ടല്ലേ ഏതെല്ലാം!

ഇന്ന് ഡൽഹിയിൽ നിന്നും  താൽകാലികമായി  വിടപറയുകയാണ്.

രാവിലെ മുതൽ ഏട്ടന്റെ കാപ്പിയും  കാത്തിരിക്കുകയാണ്, വന്നിട്ടില്ല!

MP നാട്ടിൽ പോയി, PA വീട്ടിൽപോയി, ഏട്ടൻ ഫോണുമെടുക്കുന്നില്ല.

റൂമിന്റെ വെളിയിലിറങ്ങി.
നമ്മുടെ അപ്പൂപ്പൻ റൂമിലുണ്ട്,  യാത്ര ചോദിച്ചു. അപ്പോളാണ് അദ്ദേഹം, പേര് ചോദിക്കുന്നത്.

മൂപ്പരുടെ മോളും കൊച്ചുമോളും  അവിടെ തന്നെയാകണം താമസം. ഒരു പേപ്പർ പെൻ  ഓൾക്ക് കൊടുത്തു.

അവിടെ ഇന്നലെമുതൽ വേറൊരു അപ്പൂപ്പനെ കൂടെ കാണുകയുണ്ടായി. എപ്പൊ നോക്കിയാലും പത്രം വായന, ഇതിനും മാത്രം എന്താണോ ആവോ....

ഇന്നലെ ഉച്ച മുതൽ  റൂമിൽ  തന്നെയാണ്,  ജലദോഷം, പനി ആയെന്ന്  തോന്നുന്നു.

ബാഗിന് നല്ല വെയിറ്റ് ഉണ്ട്.
OLA ഓഫർ കണ്ട്, ഓട്ടോ ബുക്ക് ചെയ്തു.

വണ്ടിയെത്താൻ രണ്ടുമിനിറ്റ് ഉള്ളപ്പോ, ഏട്ടൻ വന്നു. വന്നപാടെ: ബ്രേക്ക് ഫാസ്റ്റ്/കാപ്പി?

പുഞ്ചിരിയോടെ ഒരു നഹി പറഞ്ഞു. TGFന്റെ സ്നേഹ സമ്മാനം നൽകി.

അടുത്ത ഇലക്ഷന് കേരളത്തിൽ കാണാമെന്ന് പറഞ്ഞു യാത്രയായി.

ഓട്ടോ വന്നു.
Zomatoയെ പോലെയല്ല OLA,
എന്റെ പേരിന് പറ്റിയ ആളെത്തന്നെ തന്നു.

എന്റെ ഡ്രൈവർ മുഹമ്മദ്, മാഷാ അല്ലാഹ്!

ആപ്പിൽ കണ്ട ആളല്ല വണ്ടിയിൽ.

വയറിനെ സ്വതന്ത്രമായി ചാടിക്കളിക്കാനാകണം ഷർട്ട് ബട്ടൺ ഫുൾ തുറന്നിട്ടിരിക്കുന്നു. ഒരു കൈ കണ്ണാടിയിൽ തൂക്കിയിട്ടിരിക്കുന്നു, താഴോട്ടൊന്ന് നോക്കി; പുള്ളി പാന്റ് ഇട്ടിരിക്കുന്നു, ഭാഗ്യം! അപ്പൊ മഴ പെയ്യുമ്പോൾ മറക്കാനാകണം!

ഒരു സൈഡിൽ ചായ, ഒരു കയ്യിൽ ബീഡി.
ഓരോ ട്രാഫിക് സിഗ്നൽ എത്തുമ്പോഴും ഒരു സിപ്പ്!

എന്തോ ഹിന്ദിയിൽ ചോദിച്ചു; നഹീ മാലൂം, ഗിയർ ഇംഗ്ലീഷിലിട്ടു.

ഡൽഹിയിൽ വന്നതിനെ പറ്റിയും, ഇഷ്ടമായോ എന്നെല്ലാമായിരുന്നു പുള്ളിക്കാരന്റെ ചോദ്യങ്ങൾ. കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോ: I like that place, I will visit.

സ്റ്റേഷൻ എത്താറായി, അപ്പോ കേരളത്തിൽ എത്തുമ്പോ വിളി എന്ന് പറഞ്ഞു വണ്ടിയിൽ നിന്നിറങ്ങി.

പാവം ചായ തീർന്നെന്ന് തോന്നുന്നു, ഒരു ബിസ്ക്കറ്റും കടിച്ചു പുള്ളി സ്റ്റാന്റ് വിട്ടു.

കുറച്ചു നടന്നപ്പോളാണ് ഓർത്തത്; നമ്പർ ഇല്ലാതെ എങ്ങനെ വിളിക്കാനാണ്.

പലതും ഭംഗി വാക്കുകളിൽ ഒതുങ്ങുന്നു എന്നു മാത്രം!


No comments:

Post a Comment

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....